Thursday, November 12, 2009

നവംബറിലെ നഷ്ടം


ശൈഖ് സായിദ് വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷം തികയുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ തന്റെ നാടിനും നാട്ടുകാര്‍ക്കും മാത്രമല്ല, സഹായം തേടി എത്തിയവര്‍ക്കും സ്നേഹവും സഹാനുഭൂതിയും കാരുണ്യവും നല്കി, മരുഭൂമിയില്‍ മലര്‍ വാടി വിരിയിച്ച സ്നേഹത്തിന്റെ സുല്‍ത്താന്‍ ആയിരുന്നു യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍. രാജ്യം നിശ്ചലമായ നിമിഷമായിരുന്നു അത്... ഔദ്യോഗിക വാര്‍ത്താ ഏജന്‍സി , ആ ദേഹ വിയോഗം ലോകത്തെ അറിയിച്ച നിമിഷം - റമദാനിലെ രാത്രിയില്‍- ലോകത്തിന്റെ പരിഛേദമായ ഈ രാജ്യം തേങ്ങി. 'ബാബാ സായിദ് 'എന്നു സ്നേഹ പുരസ്സരം വിളിച്ച് ആദരിച്ച രാഷ്ട്ര നായകന്റെ വേര്‍പാട് ഉള്‍ക്കൊള്ളാ നാവാതെ രാജ്യം വിറങ്ങലിച്ചു നിന്നു. പാവങ്ങളുടെ പ്രതീക്ഷയായിരുന്ന, കരിന്തിരി കത്തി ത്തുടങ്ങിയ അനേകായിരം കുടുംബങ്ങളില്‍ ഐശ്വര്യത്തിന്റെ വെള്ളി വെളിച്ചം പരത്തിയ ആ സൂര്യ തേജസ്സ്, നേതൃ സിദ്ധി കൊണ്ടും ഭരണ വൈഭവം കൊണ്ടും ലോകത്തിനു മാതൃക യായി മാറിയ വഴി കാട്ടിയും ഗുരുനാഥനുമായ ശൈഖ് സായിദ് വിട ചൊല്ലിയപ്പോള്‍, ആ മഹാനുഭാവനെ അടുത്തറിഞ്ഞ ലോക ജനത യുടെ മനസ്സ്‌ വേദന കൊണ്ട് പിടഞ്ഞു.

Friday, September 25, 2009

കൂട്ടം യു.എ.ഇ. മീറ്റ് അബുദാബിയില്‍




visit my profile@ koottam:
കൂട്ടം യു.എ.ഇ. മീറ്റ് അബുദാബിയില്‍
http://www.epathram.com/news/localnews/2009/09/blog-post_8522.shtml
സോഷ്യല്‍ നെറ്റ് വര്‍ക്ക് രംഗത്തെ മലയാളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ കൂട്ടം ഡോട്ട് കോം യു. എ. ഇ. യിലെ മെംബര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച "കൂട്ടം യു. എ. ഇ. മീറ്റ്" അബുദാബിയിലെ അറബ് ഉഡുപ്പി റസ്റ്റോറന്‍റില്‍ നടന്നു. സെപ്റ്റംബര്‍ 21 തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച പരിപാടിയില്‍ യു. എ. ഇ. യിലെ നൂറ്റമ്പതില്‍ പരം അംഗങ്ങള്‍ പങ്കെടുത്തു.

Saturday, September 19, 2009

ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഇന്ന് ആഘോഷിക്കുന്നു


ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഇന്ന് ആഘോഷിക്കുന്നു

ഈ കൊച്ചു സുന്ദരിയെ ഓര്‍ക്കുന്നോ?


ഈ സുന്ദരിക്കുട്ടിയെ കാണുമ്പോള്‍ നമ്മുടെ ശാലിനിയെ ഓര്‍മ്മ വരുന്നോ? പഴയ മാമാട്ടുക്കുട്ടിയമ്മ, അനിയത്തി പ്രാവായി വന്നു മലയാളി മനസ്സില്‍ വീണ്ടും ഇടം നേടിയത് സിനിമാ ആസ്വാദകര്‍ മറന്നിട്ടില്ലല്ലോ? തമിഴ് നടന്‍ അജിത്തിനെ വിവാഹം ചെയ്തു കുടുംബിനിയായി കഴിയുകയാണു നമ്മുടെ അനിയത്തി പ്രാവ്.

visit: http://www.epathram.com/cinema/2009/09/blog-post_19.shtml

‘ശൈഖ് സായിദ് ’ പ്രകാശനം ചെയ്തു


‘ശൈഖ് സായിദ് ’ പ്രകാശനം ചെയ്തു

യു.എ.ഇ.യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന മര്‍ഹൂം ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ ക്കുറിച്ച് എഴുത്തുകാരനും പത്ര പ്രവര്‍ത്ത കനുമായ ജലീല്‍ രാമന്തളി എഴുതിയ “ശൈഖ് സായിദ്” എന്ന പുസ്തകം അബുദാബിയില്‍ പ്രകാശനം ചെയ്തു

Sunday, September 13, 2009

ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു


മികച്ച സൈബര്‍ ജേണലിസ്റ്റിനുള്ള പുരസ്ക്കാരം e പത്രം കറസ്പോണ്ടന്റ് പി.എം. അബ്ദുല്‍ റഹിമാന്‍, നാരായണന്‍ വെളിയന്‍‌കോടില്‍ നിന്നും ഏറ്റു വാങ്ങുന്നു

visit:
ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു http://www.epathram.com/news/localnews/2009/09/blog-post_09.shtml

അങ്ങിനെ ഒരു ഓണക്കാലത്ത്...






അങ്ങിനെ ഒരു ഓണക്കാലത്ത്...

ഈ ലിങ്കില്‍ ക്ലിക്കൂ.. വായിക്കാം...!

http://www.thusharam.com/index.php?option=com_content&view=article&id=126:drama&catid=94:drama

പി. എം. അബ്ദുല്‍ റഹിമാനെ പറ്റി...

Wednesday, September 9, 2009

സഹൃദയ പുരസ്കാരങ്ങള്‍ 2009






പൊതു പ്രവര്‍ത്തന മാധ്യമ സാഹിത്യ രംഗത്തെ മികച്ച പ്രവര്‍ത്ത നത്തിനുള്ള 2009 ലെ സഹൃദയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന് ലഭിച്ചു. മികച്ച പരിസ്ഥിതി പത്രപ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം e പത്രം കോളമിസ്റ്റായ ഫൈസല്‍ ബാവക്കാണ് ലഭിച്ചത്. ഫൈസല്‍ ബാവയുടെ അതിരപ്പള്ളി പദ്ധതിയെ കുറിച്ചുള്ള ലേഖനത്തിന് കഴിഞ്ഞ മാസം കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ഈ ലേഖനം e പത്രത്തില്‍ ഫൈസല്‍ ബാവയുടെ പച്ച കോളത്തില്‍ “അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാ‍ലക്കുടി പുഴയും” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


നാട്ടിലും മറുനാടുകളിലും കഴിഞ്ഞ നാല്‌ പതിറ്റാണ്ടായി സേവന പ്രതിബദ്ധതക്ക്‌ സ്നേഹാദരപൂര്‍വ്വം സര്‍വ്വാത്മനാ സമര്‍പ്പണം ചെയ്തിരിക്കുന്നതാണ് ഈ പുരസ്കാരം എന്ന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരി പ്രസ്താവിച്ചു. സലഫി ടൈംസ്‌ - സ്വതന്ത്ര പത്രികയുടെ 25-‍ാം വാര്‍ഷിക നിറവില്‍ ഈ വര്‍ഷം വായനാ വര്‍ഷമായി ആചരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. സലഫി ടൈംസ്‌ വായനക്കൂട്ടം സഹൃദയ പുരസ്കാരങ്ങള്‍ പതിവു പോലെ, പൊതു സേവന മാധ്യമ പ്രവര്‍ത്തന കര്‍മ്മ മേഖലകളിലെ മികവിന്‌ ഐക കണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു.


അന്വേഷണാത്മക പത്രപ്രവര്‍ത്തനം - എം. കെ. എം. ജാഫര്‍ (ഗള്‍ഫ് മാധ്യമം)സാംസ്കാരിക പത്രപ്രവര്‍ത്തനം - സാദിഖ്‌ കാവില്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക)ഫീച്ചര്‍ - ടി. എ. അബ്ദുല്‍ സമദ്‌ (മലയാള മനോരമ)ടെലിവിഷന്‍ - എല്‍വിസ്‌ ചുമ്മാര്‍ (ജയ്ഹിന്ദ് ടി.വി.)റേഡിയോ വാര്‍ത്താധിഷ്ഠിത പരിപാടി - ഹിഷാം അബ്ദുസലാം (റേഡിയോ ഏഷ്യ)റേഡിയോ ഫീച്ചര്‍ - അര്‍ഫാസ്‌ (ഹിറ്റ് 96.7)

സൈബര്‍ ജേണലിസം - പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം)


ഫോട്ടോ ജേണലിസം - കെ. വി. എ. ഷുക്കൂര്‍ (ഫ്രീലാന്‍സ്)

ഗ്രാഫിക്‌ ഡിസൈന്‍ - രാജ്‌ പണിക്കര്‍ (ഫ്രീലാന്‍സ്)

കാര്‍ട്ടൂണ്‍ - സദാനന്ദന്‍ (ഫ്രീലാന്‍സ്)

പരിസ്ഥിതി പത്രപ്രവര്‍ത്തനം - ഫൈസല്‍ ബാവ (e പത്രം)

എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റ് മാധ്യമ പ്രവര്‍ത്തകര്‍. ഇതിനു പുറമെ പുതുമയുള്ള രണ്ട് പ്രത്യേക പുരസ്കാരങ്ങള്‍ കൂടി മാധ്യമ രംഗത്ത് നല്‍കുന്നുണ്ട്. മികച്ച റേഡിയോ ശ്രോതാവിനുള്ള പ്രത്യേക അവാര്‍ഡ്‌ - ജനാര്‍ദ്ദനന്‍ പഴയങ്ങാടി, ഫാക്സ്‌ ജേണലിസത്തിനുള്ള പ്രത്യേക അവാര്‍ഡ്‌ - മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവയാണിത്.സാഹിത്യ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സുറാബിനാണ് ലഭിച്ചത്. അബ്ദുസലാം മോങ്ങം (വൈജ്ഞാനിക സാഹിത്യം, പ്രഭാഷണം)സത്യന്‍ മാടാക്കര (നിരൂപണം, കവിത)സഹീറ തങ്ങള്‍, ഷീലാ പോള്‍ (സാഹിതീ സപര്യ)അസ്മോ പുത്തഞ്ചിറ (കവിത)ഷാജി ഹനീഫ്‌ (കഥ)എന്നിവരാണ് സാഹിത്യത്തിന് പുരസ്കാരം ലഭിച്ച് മറ്റുള്ളവര്‍. സലഫി ടൈംസ് പ്രസിദ്ധീകരണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഇരുപത്തിയഞ്ച് ഇനങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനു പുറമെ ജൂറിയുടെ പരിഗണനയില്‍ വന്ന ഒരു എന്‍‌ട്രിയുടെ കാലിക പ്രസക്തിയും അവതരണ മികവും കണക്കിലെടുത്ത് ഒരു പ്രത്യേക പുരസ്കാരം കൂടി നല്‍കുവാന്‍ ജൂറി തീരുമാനിച്ചു. മിഡില്‍ ഈസ്റ്റില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരേ ഒരു സാംസ്ക്കാരിക ആനുകാലികം ആയ പ്രവാസ ചന്ദ്രികയുടെ കമല സുറയ്യ സ്പെഷ്യല്‍ ജൂണ്‍ ലക്കത്തിനാണ് ഈ പ്രത്യേക ജൂറി അവാര്‍ഡ്.


വിവിധ മാധ്യമങ്ങള്‍ വഴിയും വേദികള്‍ വഴിയും അഭിപ്രായങ്ങള്‍ ക്ഷണിച്ചതനുസരിച്ച്‌ ലഭിച്ച എന്‍‌ട്രികളും സഹൃദയരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താണ്‌ അവാര്‍ഡ്‌ ജേതാക്കളെ പ്രഖ്യാപിക്കുന്നത്‌ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച കെ. എ. ജബ്ബാരി അറിയിച്ചു. ബഷീര്‍ തിക്കോടി, സ്വര്‍ണ്ണം സുരേന്ദ്രന്‍, ജിഷി സാമുവല്‍ എന്നിവര്‍ ജൂറികളായുള്ള പുരസ്കാര നിര്‍ണ്ണയ സമിതിയാണ്‌ ജേതാക്കളെ അന്തിമമായി തെരഞ്ഞെടുത്തത്‌. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്ഥാപക അധ്യക്ഷനും ഒട്ടേറെ സ്ത്രീധന രഹിത വിവാഹങ്ങള്‍ സ്വന്തം ചിലവില്‍ നടത്തുകയും ചെയ്ത് ആ രംഗത്ത് ബോധവല്‍ക്കരണ മാതൃക ആയിരുന്നു മുഹമ്മദലി പടിയത്ത്. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, ആദ്യ കാല വാണിജ്യ പ്രവാസി പ്രമുഖനും ഗ്രന്ഥകാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം അനുസ്മരണ വാര്‍ഷികമായ ജൂലൈ 30ന്‌ വ്യാഴാഴ്ച ദുബായിയില്‍ വെച്ച് 'സഹൃദയ പുരസ്കാര' സമര്‍പ്പണം നടക്കും. ആദര ഫലകവും, കീര്‍ത്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ്‌ സഹൃദയ പുരസ്കാരം.



Friday, May 1, 2009

പി.എം.അബ്ദുല്‍ റഹിമാനെ ആദരിച്ചു (ePathram news)


ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ ഒരുമ ഒരുമനയൂര്‍
എട്ടാം വാര്‍ഷിക ആഘോഷം,
'ഒരുമ സംഗമം 2009'
ദുബായ് കറാമ സെന്‍റര്‍ ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി,
കേരള പ്രവാസി സംഘം പ്രസിഡണ്ടും മുന്‍ എം. എല്‍. എ. യുമായ
പി. ടി. കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പൊതു സമ്മേളനത്തില്‍ മുഖ്യാതിഥികളായി
ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക, എഡിറ്റര്‍ ഇന്‍ ചാര്‍ജ് ),
കെ. എം. ബഷീര്‍ (മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സില്‍ പ്രസിഡന്ട്),
ഷഫീര്‍ അലി (ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം പ്രസിഡന്ട്),
സമീര്‍ സുലൈമാന്‍ (ഫാത്തിമ ഗ്രൂപ്പ്), ശങ്കര്‍, റസ്സാഖ് ഒരുമനയൂര്‍
തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.


പ്രവാസ ജീവിതത്തില്‍ മുപ്പതു വര്‍ഷം പൂര്‍ത്തി ആക്കിയ ഒരുമ മെമ്പര്‍മാരായ

സി. ഓ. തോമസ്, പി. കെ. ജമാലുദ്ധീന്‍, വി. പി. അലി, കെ. എം. മൊയ്തീന്‍ കുട്ടി,
വി. കെ. സൈനുല്‍ ആബ്ദീന്‍, പി. കെ. ബഷീര്‍, ടി. പി. അബ്ദുല്‍ കരീം,
ആര്‍. വി. അബ്ദുല്‍ റഷീദ്, പി. കെ. അബുബക്കര്‍ എന്നിവര്‍ക്ക്
വിശിഷ്ടാതിഥികള്‍ പൊന്നാട ചാര്‍ത്തി, ഒരുമ യുടെ സ്നേഹോപ ഹാരവും സമ്മാനിച്ചു.


കലാ സാംസ്കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരുമ ആദരിച്ചു.

ടെലി സിനിമകളിലെ ഗാന രചയിതാവും, സഹ സംവിധായകനുമായ
ഒരുമ കലാ വിഭാഗം സെക്രട്ടറി ഹാരിഫ് ഒരുമനയൂര്‍,

അബുദാബിയിലെ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും
നാടക പ്രവര്‍ത്തകനും പത്ര പ്രവര്‍ത്തകനുമായ

(e പത്രം ഡോട്ട് കോം അബുദാബി കറസ്പോണ്‍ടന്‍റ്)
ഒരുമ മെംബര്‍ പി. എം. അബ്ദുല്‍ റഹിമാന്‍
എന്നിവര്‍ക്കും മൊമെന്‍റ്റോ നല്‍കി ആദരിച്ചു.

ഒരുമ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ്റ് പി. പി. അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ബീരാന്‍ കുട്ടി സ്വാഗതവും,
വൈസ് പ്രസി. വി. സി. ഷംസുദ്ധീന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്,
യു. എ. ഇ. യിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ അരങ്ങേറി.
സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഷമീര്‍, നൈസി, ഖാദര്‍ ചാവക്കാട്
എന്നിവര്‍ അവതരിപ്പിച്ച ഗാന മേളയും ശ്രദ്ധേയമായി.

visit:
http://www.epathram.com/news/localnews/2009/04/blog-post_4779.shtml

Wednesday, April 8, 2009

‘രാത്രികാലം’ അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു


അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച
ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ മികച്ച ചിത്രം,
മികച്ച സംവിധായകന്‍, മികച്ച നടി എന്നീ
അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘രാത്രികാലം’
എന്ന ചിത്രം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു.
ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച രാത്രി 8:30ന്
അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കുകയും
ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകരെ അനുമോദിക്കുകയും
ചെയ്യുന്നതോടൊപ്പം ‘രാത്രികാലം’ പ്രദര്‍ശിപ്പിക്കുന്നു.

കൂവാച്ചീസ് ഇന്‍റര്‍നാഷണല്‍ ഫിലിം ഡിവിഷനു വേണ്ടി
മുള്ളന്‍ അബ്ദുല്‍ സലാം നിര്‍മ്മിച്ച ‘രാത്രികാലം’
എന്ന ഹ്രസ്വ ചിത്രത്തില്‍ മാസ്റ്റര്‍ രാഹുല്‍ ജോണ്‍,
അനന്തലക്ഷ്മി ഷറീഫ്, അമ്പിളി രവീന്ദ്രന്‍, ഷറഫ്,
സഗീര്‍ ചെന്ത്രാപ്പിന്നി, പി. എം. അബ്ദുല്‍ റഹിമാന്‍
എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന,
വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന
‘ആയ’ മാരുടെ ജീവിതമായിരുന്നു ഈ സിനിമയില്‍
അയൂബ് കടല്‍മാട് അവതരിപ്പിച്ചത്.
ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ വരികള്‍ക്ക്
സംഗീതം നല്‍കിയിരിക്കുന്നത് വടുതല അബ്ദുല്‍ ഖാദര്‍.
ആലാപനം: നൈസി സമീര്‍,
എഡിറ്റിങ് : ആരോമല്‍,
ക്യാമറ : ഫൈന്‍ ആര്‍ട്സ് ജോണി,
അസ്സോസിയേറ്റ്: പി. എം. അബ്ദുല്‍ റഹിമാന്‍,
ആശയം, സംവിധാനം: അയൂബ് കടല്‍മാട്.

രാത്രി കാലം മികച്ച ചിത്രം

അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സമാപന സമ്മേളനത്തോ ടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ അയൂബ് കടല്‍മാട് സംവിധാനം ചെയ്ത ‘രാത്രി കാലം’ഒന്നാം സ്ഥാനം നേടി.
ശങ്കര്‍ ശ്രീലകം സംവിധാനം ചെയ്ത ‘Eയുഗം’ സലീം ഹനീഫ് സംവിധാനം ചെയ്ത ‘ബ്ലാങ്ക് പേജ്’ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പ്രവാസി എന്ന വിഷയത്തെ ആധാരമാക്കി 5 മിനിട്ട് ദൈര്‍ഘ്യമുള്ള 5 സിനിമകളാണ് അവസാന റൌണ്ട് മത്സരത്തില്‍ എത്തിയത്.
മുള്ളന്‍ അബ്ദുല്‍ സലാം അവതരിപ്പിച്ച ‘രാത്രി കാല’ ത്തിന് മികച്ച ചിത്രത്തോടൊപ്പം, മികച്ച സംവിധായകന്‍ (അയൂബ് കടല്‍മാട്), മികച്ച നടി (അനന്ത ലക്ഷ്മി ഷറീഫ്) എന്നീ അവാര്‍ഡുകളും, ജൂറിയുടെ പ്രത്യേക അഭിനന്ദനവും ലഭിച്ചു.
ഷാനവാസ് ആറ്റിങ്ങല്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ‘Eയുഗം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ (ശങ്കര്‍ ശ്രീലകം), മികച്ച ക്യാമറ (ഷമീര്‍ വടക്കേക്കാട്), മികച്ച എഡിറ്റിംഗ് (ലിജേഷ് നന്ദനം, ഗോള്‍ഡന്‍ ഐ സ്റ്റുഡിയോ) എന്നീ അവാര്‍ഡുകളും ‘Eയുഗം’ കരസ്ഥമക്കി.മൂന്നാം സ്ഥാനത്ത് എത്തിയ ‘ബ്ലാങ്ക് പേജ്’ ഏറ്റവും നല്ല നടനുള്ള അവാര്‍ഡും (സലീം ഹനീഫ്), പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും കരസ്ഥമക്കി. മികച്ച സഹ നടന്‍, ശബ്ദ മിശ്രണം എന്നിവക്കുള്ള അവാര്‍ഡ് ‘നിഴലുകള്‍’ നേടി. സഹ നടി, ബാല താരം എന്നീ അവാര്‍ഡുകള്‍ ‘നാളെയുടെ പ്രവാസി’ നേടി.രാത്രി കാലം, Eയുഗം, ബ്ലാങ്ക് പേജ്, നിഴലുകള്‍, നാളെയുടെ പ്രവാസി എന്നീ അഞ്ചു ചിത്രങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു എന്നും സാങ്കേതികമായ ജയ പരാജയങ്ങള്‍ മാത്രമയിരുന്നു നടന്നതെന്നും വിധി നിര്‍ണ്ണയിച്ച സത്യജിത്ത് വാരിയത്തും ശിവ കുമാറും പറഞ്ഞു.
പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന, വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന ‘ആയ’ മാരുടെ ജീവിതമായിരുന്നു രാത്രി കാലം എന്ന സിനിമയില്‍ അയൂബ് കടല്‍മാട് അവതരിപ്പിച്ചത്. ‘രാത്രി കാലം’ എന്ന പേര്‍ എന്തു കൊണ്ട് സ്വീകരിച്ചു എന്നുള്ള ജൂറിയുടെ ചോദ്യത്തിന്, ഇത്തരം കഥാപാത്രങ്ങളുടെ ജീവിതം രാത്രികള്‍ക്ക് സമമാണെന്നും പകലുകള്‍ അവര്‍ക്ക് അന്യമാണെന്നും സംവിധായകന്‍ പറഞ്ഞു. പ്രൊഫഷണലിസം നിറഞ്ഞു നിന്നു ഈ ചിത്രത്തില്‍ എന്ന് ജൂറി പ്രത്യേകം പരാമര്‍ശിച്ചു.വിജയികള്‍ക്ക് ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി പുരസ്കാരങ്ങള്‍ നല്‍കി. ഈ ആവേശകരമായ തുടക്കം പിന്നീടുള്ള കുതിപ്പിന്ന് ചവിട്ടു പടി ആയിരി ക്കണമെന്ന് സാഹിത്യ വിഭാഗം സിക്രട്ടറി സാജിദ് കൊടിഞ്ഞി അഭിപ്രായപ്പെട്ടു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
www.ePathram.com

Saturday, March 14, 2009

കരുണ തേടി ശ്രീജില്‍


കരുണ തേടി ശ്രീജില്‍
----------------------
ഇത് ശ്രീജില്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരി ക്കുമ്പോള്‍ അണലി പ്പാമ്പിന്‍റെ കടിയേറ്റു. നിരന്തരമായ ചികിത്സക ള്‍ക്കൊടുവില്‍ ശ്രീജിലിന്‍റെ ആയുസ്സ് തിരികെ കിട്ടിയെങ്കിലും വളര്‍ച്ച മുരടിച്ചു പോയി. ഇപ്പോള്‍ എട്ടു വയസ്സു കാരനായ ശ്രീജിലിന് രണ്ടു വയസ്സുകാരന്‍റെ വളര്‍ച്ചയേ ഉള്ളൂ. ഹോര്‍മോണ്‍ ചികിത്സയിലൂടെ ഈ കുട്ടിയുടെ ആരോഗ്യവും വളര്‍ച്ചയും വീണ്ടെടുക്കാന്‍ സാധിക്കും. എന്നാല്‍ ഒരു ദിവസത്തെ ചികിത്സക്കു മാത്രം ഇരുനൂറ്റി അമ്പതോളം രൂപയിലധികം ചിലവു വരും. പ്രായ പൂര്‍ത്തിയാകും വരെ ഈ ചികിത്സ തുടരുകയും വേണം.തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്‍ഡോക്രൈ നോളജിസ്റ്റ് ഡോക്ടര്‍ ബിസ്റ്റോ അക്കരയുടെ ചികിത്സയുടെ ഫലമായി ശ്രീജിലിന് മുന്ന് സെന്‍റിമീറ്റര്‍ ഉയരം കൂടിയിട്ടുണ്ട്.ഈ ഹോര്‍മോണ്‍ ചികിത്സ തുടര്‍ന്നു പോന്നില്ലാ എങ്കില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിക്കും, ശരീരത്തിലെ എല്ലുകള്‍ ദ്രവിച്ച് പൊടിഞ്ഞു പോകും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഇതു വരെയുള്ള ചികിത്സയിലൂടെ കട ക്കെണിയിലായ മാതാ പിതാക്കള്‍, ലക്ഷങ്ങള്‍ ചെലവു വരുന്ന തുടര്‍ ചികിത്സയെ ക്കുറിച്ച് ചിന്തിക്കാനേ കഴിയാത്തവരാണ്. ഒരു തുണി ക്കടയിലെ ജീവനക്കാരനായ ഷാജിയും കേരള സാഹിത്യ അക്കാദമിയിലെ ദിവസ വേതനക്കാരിയായ ശ്രീദേവിയുമാണ് ഹതഭാഗ്യരായ ആ മാതാ പിതാക്കള്‍. ജീവിത പ്രാരാബ്ധങ്ങളുടെ നടു ക്കടലില്‍ തുണയറ്റു നില്‍ക്കുന്ന ഈ നിര്‍ദ്ധന കുടുംബത്തിന് കാരുണ്യ മതികളായ നമ്മുടെ സഹായം മാത്രമാണ് ഏക ആശ്രയം. ഈ കുരുന്നിനെ സഹായി ക്കുന്നതിനായി വൈശാഖന്‍ ചെയര്‍മാനായി ‘ശ്രീജില്‍ ചികിത്സാ സഹായ സമിതി’ രൂപീകരിച്ചിട്ടുണ്ട്.ടി. പി. ബെന്നിയാണ് കണ്‍വീനര്‍. ഈ സമിതി യുടെ രക്ഷാധി കാരികളായി ഡോ. സുകുമാര്‍ അഴീക്കോട്, എം. മുകുന്ദന്‍, വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ., ബാബു എം. പിലാശ്ശേരി എം. എല്‍. എ., ടി. ആര്‍. ചന്ദ്ര ദത്ത്, പി. ടി. കുഞ്ഞു മുഹമ്മദ്, പുരുഷന്‍ കടലുണ്ടി, ജയരാജ് വാര്യര്‍ എന്നിവരുമാണ്.സുമനസ്സുകളുടെ സഹായം ആവശ്യമായ ഈ ഘട്ടത്തില്‍ ശ്രീജിലിനെ സഹായിക്കേണ്ടത് നമ്മുടെ കടമയായി കണക്കിലെടുത്ത് ഓരോരുത്തരുടേയും സഹായങ്ങള്‍ എസ്. ബി. ടി. തൃശൂര്‍ മെയിന്‍ ബ്രാഞ്ചിലെ അക്കൌണ്ടില്‍ എത്തിക്കാന്‍ ‘ശ്രീജില്‍ ചികിത്സാ സഹായ സമിതി’ അഭ്യര്‍ത്ഥിക്കുന്നു.

അക്കൌണ്ട് വിവരങ്ങള്‍:
Sreejil Relief Committee,
SB A/C NO:
67078967356,
SBT main branch,
Post box no: 528,
Thrissur - 680 020.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക :
വൈശാഖന്‍ 0091 94470 24 154

Friday, March 6, 2009

ഇന്തോ അറബ് സാംസ്കാരിക ഉത്സവം









അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച
ഇന്തോ അറബ് സാംസ്കാരികോത്സവം മാര്‍ച്ച് ഏഴ് ശനിയാഴ്ച സമാപിക്കും.

വൈകീട്ട് എട്ടു മണിക്ക് സെന്‍റര്‍ അങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി യായി

ജസ്റ്റിസ് എ. എം. അഹ് മദി പങ്കെടുക്കും.
പ്രൊഫസര്‍ മധുസൂദനന്‍ നായര്‍, കെ. അജിത, വി. എസ്. അനില്‍ കുമാര്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയ പ്രമുഖരും,
യു. എ. ഇ യിലെ സാംസ്കാരിക നായകരും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുക്കും.

തുടര്‍ന്ന് ഉസ്താദ് റഫീഖ് ഖാന്‍, പണ്ഡിറ്റ് രാജേന്ദ്ര നകോഡ് എന്നിവര്‍ നയിക്കുന്ന ജുഗല്‍ ബന്ധി യും ഉണ്ടായിരിക്കും.
for more details,
pls visit our website:
www.indoarabculturalfest.com

അതിജീവനത്തിന്‍റെ ദൂരം



അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്തോ അറബ് സാംസ്കാരികോത്സവം അഞ്ചാം ദിവസമായ തിങ്കളാഴ്ചയും
ആറാം ദിവസമായ ചൊവ്വാഴ്ചയും സിനിമാ പ്രേമികള്‍ക്കായി ‘ഇന്തോ അറബ് ഫിലിംഫെസ്റ്റിവല്‍’ നടത്തുന്നു.

ജീവന്‍ ടി.വി യും അറ്റ്ലസ് ജ്വല്ലറിയും സംയുക്ത മായി സംഘടിപ്പിച്ച ‘ടെലിഫെസ്റ്റ് 2007’ലെ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട ടെലിസിനിമ ദൂരം, ഇന്തോ അറബ് സാംസ്കാരികോത്സവം അഞ്ചാം ദിവസമായ തിങ്കളാഴ്ച ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.

പൂര്‍ണ്ണ മായും യു. എ. ഇ യില്‍ ചിത്രീകരിച്ച ഈ സിനിമ ‘അറ്റ്ലസ് ജീവന്‍ടെലിഫെസ്റ്റ് 2007’ലെ
മികച്ച നടിക്കുള്ള രണ്ടാമത്തെ അവാര്‍ഡ് കരസ്ത മാക്കിയിരുന്നു.


സഫിയ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിക്കൊണ്ട് ദേവി അനില്‍ എന്ന പുതുമുഖം,
മലയാളത്തിലെ മുഖ്യ ധാരാ നടികള്‍ക്ക് മാതൃകയായി.


ആര്‍ട്ട് ഗാലറി യുടെ ബാനറില്‍ അബ്ദു പൈലിപ്പുറം നിര്‍മ്മിച്ച ദൂരം, കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്
മാമ്മന്‍ കെ.രാജന്‍.


എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.
ക്യാമറ:ഹനീഫ് കുമരനെല്ലൂര്‍.

സഹസംവിധാനം: പി.എം.അബ്ദുല്‍ റഹിമാന്‍.

ദേവി അനിലിനെ ക്കൂടാതെ ആര്‍ദ്ര വികാസ്, പ്രിയങ്ക നാരായണന്‍, സുമ ജിനരാജ് , അബ്ദു പൈലിപ്പുറം, വക്കം ജയലാല്‍,
വര്‍ക്കല ദേവകുമാര്‍, ഷറീഫ്, ആസിഫ്, റാഫി പാവറട്ടി, രവി, അഷറഫ് ചേറ്റുവ, ഗഫൂര്‍ കണ്ണൂര്‍, സഗീര്‍ ചെന്ത്രാപ്പിന്നി,
അബ്ദുല്‍ റഹിമാന്‍, തുടങ്ങി അബുദാബിയിലെ കലാരംഗത്ത് ശ്രദ്ധേയ രായ നിരവധി കലാകാരന്‍മാര്‍ ദൂര ത്തിലെ
കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്നു.

നൂര്‍ ഒരുമനയൂര്‍, ബഷീര്‍, ഷെറിന്‍ വിജയന്‍, സജീര്‍ കൊച്ചി, സജു ജാക്സണ്‍, യാക്കൂബ് ബാവ,
എന്നിവര്‍ ഇതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.

പ്രവാസ ജീവിതത്തിന്‍റെ ചൂടും ചൂരും ഇതില്‍ വരച്ചു കാട്ടിയിരിക്കുന്നു.

മണല്‍ കാറ്റേറ്റ് അതി ജീവനത്തിനായ് ദൂരെ ദൂരെ പോയ ഒരായിരം മനുഷ്യരുടെ കഥയാണ് ‘ദൂരം’.


-പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Monday, February 16, 2009

കാവ്യാ മാധവന്‍ ഇനി കാവ്യാ നിഷാല്‍

05 February 2009
കാവ്യാ മാധവന്‍ ഇനി മുതല്‍ കാവ്യാ നിഷാല്‍ ഇന്‍റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകളില്‍ കഴിഞ്ഞ കുറെ നാളുകളായി പ്രചരിച്ചിരുന്ന ചില സന്ദേശങ്ങള്‍ വായനക്കാര്‍ ശ്രദ്ധിച്ചി രിക്കുമല്ലോ. “അവന്‍ നമ്മുടെ കുട്ടിയെ തട്ടിയെടുത്തു”, “അവളും പോയെടാ..!” തുടങ്ങിയ അടിക്കുറിപ്പു കളിലുള്ള ആ വാര്‍ത്തകളെ സത്യമാക്കി കൊണ്ട് കായംകുളം സ്വദേശി നിഷാല്‍ ചന്ദ്രന്‍ നീലേശ്വരം സ്വദേശിയായ കാവ്യയെ സ്വന്തമാക്കി.ഇന്ന് (വ്യാഴം) രാവിലെ പത്തര മണിയോടെ കൊല്ലൂര്‍ മൂകാംബിക ദേവീ സന്നിധിയില്‍ വെച്ച് നിഷാല്‍ ചന്ദ്രന്‍ കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍, കാവ്യയുടെ പിതാവ് മാധവന്‍, അമ്മ ശ്യാമള, സഹോദരന്‍ മിഥുന്‍, നിഷാലിന്റെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ അതിനു സാക്ഷികളായി.“പൂക്കാലം വരവായി” എന്ന കമല്‍ ചിത്രത്തിലൂടെ ബാല താരമായി സിനിമയില്‍ എത്തിയ കാവ്യ, കമലിന്റെ ശിഷ്യനായ ലാല്‍ ജോസിന്റെ “ചന്ദ്രനുദിക്കുന്ന ദിക്കില്‍” എന്ന ചിത്രത്തിലൂടെ നായികയുമായി. ഈ ശാലീന സുന്ദരിക്ക് ഇതോടെ മലയാള സിനിമയില്‍ ഒട്ടേറെ നല്ല കഥാ പാത്രങ്ങള്‍ അഭിനയിക്കുവാന്‍ ഉള്ള അവസരങ്ങള്‍ ലഭിച്ചു. കുവൈറ്റ് നാഷനല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായ നിഷാല്‍ ചന്ദ്രന്‍, അഹം, കിഴക്കുണരും പക്ഷി തുടങ്ങിയ സിനിമകളില്‍ ബാല നടനായിരുന്നു.-


പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി www.ePathram.com news

മുച്ചീട്ടു കളിക്കാരന്റെ മകള്‍


30 January 2009
http://www.epathram.com/ news:

“നാടക സൌഹ്യദം” ശ്രദ്ധേയമായി
------------------------------------------
സൌഹ്യദത്തിന്‍റെ അണയാത്ത തിരികള്‍ കൂടുതല്‍ പ്രഭയോടെ ജ്വലിപ്പിച്ചു കൊണ്ട് നാടക സൌഹ്യദത്തിന് തിരശ്ശീല ഉയര്‍ന്നു. നാടക പ്രവര്‍ത്തകരുടെ ഈ കൂട്ടായ്മയുടെ ആദ്യ സമാഗമം അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. യു. എ. ഇ. യിലെ കലാ രംഗത്ത് സജീവമായിരുന്ന സുഹൃത്തുക്കളുടെ ദീപ്ത സ്മരണകളും മണ്‍ മറഞ്ഞു പോയ നാടക ആചാര്യന്‍മാരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമവും അര്‍പ്പിച്ചു കൊണ്ട് സംഘാടകന്‍ കെ. എം. എം. ഷരീഫ്, സൂത്രധാരന്‍ റോബിന്‍ സേവ്യര്‍, സംവിധായകന്‍ മാമ്മന്‍ കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാടക സൌഹൃദം സംഘാടകര്‍ അവതരിപ്പിച്ച 'സിഗ്നേച്ചര്‍' എന്ന വിളംബരത്തോടെ ആരംഭിച്ച ചടങ്ങില്‍, മുഖ്യാതിഥി ആയിരുന്ന ശ്രീ. നിസ്സാര്‍ സെയ്ത് പരിപാടി ഉല്‍ഘാടനം ചെയ്തു. കെ. ബി. മുരളി, കെ. കെ. രമണന്‍, എ. എല്‍. സിയാദ്, ടി. പി. ഗംഗാധരന്‍, ഇ. ആര്‍. ജോഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദി പറഞ്ഞു.തുടര്‍ന്ന്, സാരഥി കുളത്തൂര്‍ തയ്യാറാക്കി ജാഫര്‍ കുറ്റിപ്പുറം സാക്ഷാത്കാരം നിര്‍വ്വഹിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടു കളിക്കാരന്റെ മകള്‍' രംഗാവിഷ്കാരം അരങ്ങേറി. പാടി പ്പതിഞ്ഞ പാട്ടുകളുടെ അകമ്പടിയോടെ അത്യന്തം തന്‍മയത്വത്തോടെ ആവിഷ്കരിച്ച മുച്ചീട്ടു കളിക്കാരനില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, ഗഫൂര്‍ കണ്ണൂര്‍, മന്‍സൂര്‍, മുഹമ്മദാലി, ഷാഹിദ് കൊക്കാട്, എന്നിവര്‍ പ്രധാന കഥാ പാത്രങ്ങള്‍ക്ക് വേഷ പ്പകര്‍ച്ചയേകി. രതി ചന്ദ്രശേഖരന്‍, സാബിര്‍ മാടായി, അഷറഫ് എന്നിവരുടെ ഗാനാ ലാപനവും ശിവ ശങ്കരന്‍ ഒരുക്കിയ രംഗ പടവും, ദാസ്, റഹ്മത്ത് അലി ടീമിന്റെ ശബ്ദ - വെളിച്ച ക്രമീകരണവും ഏറെ മനോഹരമായി.
ദേവിക രതീഷ്, ഇവാന കുഞ്ഞു മോന്‍, ഫാത്തിമ അഷറഫ്, ഐശ്വര്യ നാരായണന്‍, അഞ്ജലി വര്‍മ്മ, ഷിനോ ബാബു, അവിനാഷ് വാസു, ഫര്‍സീന്‍ അഷറഫ്, എന്നിവര്‍ അവതരിപ്പിച്ച നാടന്‍ പാട്ടിന്റെ ദ്യശ്യാ വിഷ്കാരം സതീശന്‍ കുണിയേരി സംവിധാനം ചെയ്തു.കെ. വി. സജാദ്, ഇ. പി. സുനില്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ശാലിനി ഗോപാലന്‍, വിനോദ് കരിക്കാട്, മഹേഷ്, ഹാരിഫ് ഒരുമനയൂര്‍, ഗോപാലന്‍ തുടങ്ങിയവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു.-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

നാടക സൌഹ്യദം: കലാകാരന്മാരുടെ കൂട്ടായ്മ

27 January 2009

നാടക സൌഹൃദം : കലാകാരന്‍മാരുടെ കൂട്ടായ്മ
---------------------------------------------------
സൌഹൃദത്തിന്‍റെ അണയാത്ത തിരികളുമായി അരങ്ങിലും അണിയറയിലും നാടക പ്രവര്‍ത്തകര്‍ തയ്യാര്‍ എടുക്കുന്നു. യു. എ. ഇ. യിലെ കലാകാരന്‍മാരുടെ കൂട്ടായ്മ, 'നാടക സൌഹൃദം' ആദ്യ സമാഗമത്തിനു വേദി ആവുകയണ് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍. ജനുവരി 28 ബുധനാഴ്ച രാത്രി 9 മണിക്ക് യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിളംബരവും വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'മുച്ചീട്ടു കളിക്കാരന്‍റെ മകള്‍' രംഗാ വിഷ്കാരവും.രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, സതീശന്‍ കുനിയേരി, അബ്ദുല്‍ റഹിമാന്‍, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു. സാക്ഷാത്‍കാരം: ജാഫര്‍ കുറ്റിപ്പുറം.നാടക സൌഹ്യദത്തിന്‍റെ സംഘാടകര്‍ : കെ. എം. എം. ഷറീഫ്, എ. പി. ഗഫൂര്‍ കണ്ണൂര്‍, ബിജു കിഴക്കനേല, ഷറഫ് (ബൈജു), അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, സഗീര്‍ ചെന്ത്രാപ്പിന്നി, സിയാദ് കൊടുങ്ങല്ലൂര്‍, കെ. വി. മുഹമ്മദാലി എന്നിവരാണ് സൂത്രധാരന്‍: റോബിന്‍ സേവ്യര്‍, സംവിധായകന്‍: മാമ്മന്‍. കെ. രാജന്‍.അരങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വിഷ്വല്‍ മീഡിയയിലും വ്യത്യസ്തങ്ങളായ അവതരണങ്ങളുമായി 'നാടക സൌഹൃദം' സജീവമായി നില കൊള്ളുമെന്ന് സംവിധായകന്‍ പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ചിത്രീകരിക്കുന്ന നാടക സൌഹൃദത്തിന്‍റെ ടെലി സിനിമയിലും, തുടര്‍ന്നു വരുന്ന അരങ്ങിലെ രംഗാ വിഷ്കാരങ്ങളിലും സഹകരിക്കാന്‍ താല്‍‌പര്യം ഉള്ളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് : 050 54 62 429, 050 73 22 932
ഇമെയില്‍: natakasouhrudham@gmail.com-

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Monday, February 2, 2009

ആര്‍പ്പ് : ടെലി സിനിമ ഡിസംബര്‍ 29ന് (ഏഷ്യാനെറ്റ് പ്ലസ്സ് ചാനലില്‍)






ഏതു ഭൂമികയില്‍ ആയിരുന്നാലും അവിടെ തന്‍റെ കയ്യൊപ്പ് പതിക്കുക എന്നത് മലയാളിയുടെ അവകാശ മാണെന്നു തോന്നുന്നു....! ഇവിടെ, ഗള്‍ഫിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നു. പെരുന്നാള്‍ രാവ്, സ്പന്ദനം, തമ്പ് എന്നീ ടെലി സിനിമകള്‍ക്കു ശേഷം മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന സംരംഭമാണ് 'ആര്‍പ്പ്'.

പെട്രോ ഡോളറിന്‍റെ പളപളപ്പിനിടയില്‍ നാം കാണാതെ പോകുന്ന ചില ജീവിതങ്ങളിലേക്ക് ക്യാമറക്കണ്ണുകള്‍തുറന്നു വെച്ചിരിക്കുകയാണ് സംവിധായകന്‍ മുഷ്താഖ് കരിയാടന്‍. നമ്മുടെ ഹ്യദയത്തില്‍ വിങ്ങലുകള്‍ തീര്‍ക്കാന്‍ ശ്രേയ എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയും ഉണ്ണി എന്ന മലയാളി യുവാവും ധന്യ എന്ന അവരുടെ പൊന്നൊമനയും സ്വീകരണ മുറിയിലെ മിനി സ്ക്രീനില്‍ എത്തുമ്പോള്‍ , പ്രവാസ ജീവിതത്തില്‍ ഇതു വരെ നാം കണ്ടു പരിചയമില്ലാത്ത ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍, വേദനകള്‍ നാം അനുഭവിച്ചറിയും എന്നുറപ്പ്.

ഡിസംബര്‍ 29 തിങ്കളാഴ്ച യു. എ. ഇ. സമയം രാത്രി 9:30ന്
(ഇന്‍ഡ്യന്‍ സമയം രാത്രി 11:00) ഏഷ്യാനെറ്റ് പ്ലസ്സ് ചാനലില്‍
'ആര്‍പ്പ്' ടെലികാസ്റ്റ് ചെയ്യും.ഗാനരചന: ആരിഫ് ഒരുമനയൂര്‍, സലാം കോട്ടക്കല്‍,
സംഗീതം: അഷ്റഫ് മഞ്ചേരി, ഗായകര്‍: ഷിഹാബ്ആവാസ്, ബല്‍ക്കീസ്
പ്രൊ. കണ്‍ട്രോളര്‍‍: ഷാജഹാന്‍ ചങ്ങരംകുളം, നാസര്‍ കണ്ണൂര്‍
കല : നിധിന്‍ പ്രതാപ്, മേക്കപ്പ്: ശശി വെള്ളിക്കോത്ത്
എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍,
അസ്സോസ്സിയേറ്റ്: ആരിഫ് ഒരുമനയൂര്‍, ഷാനു കല്ലൂര്‍ , റാഫി തിരൂര്‍.
ക്യാമറ: ഖമറുദ്ധീന്‍ വെളിയംകോട്,
കഥ തിരക്കഥ സംഭാഷണം: സലാം കോട്ടക്കല്‍,
നിര്‍മ്മാണം: സൈനുദ്ദീന്‍ അള്‍ട്ടിമ.
ഷിനി, നിഷാദ്, ബേബി മേഘാദേവദാസ്, സുനില്‍, സതീഷ് മേനോന്‍ തുടങ്ങീ കുറെ ഏറെ കലാകാരന്മാര്‍ കഥാപാത്രങ്ങളായി നമുക്കു മുന്നിലെത്തുമ്പോള്‍, 'ആര്‍പ്പ്' നമ്മുടെ തന്നെ ജീവിതത്തിലെ നിത്യ കാഴ്ചകളും നല്‍കും. ഒപ്പം, പ്രവാസ ജീവിതത്തിലെ നിലവിളികളും....!



- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



ഇടവേളകള്‍ ഇല്ലാതെ റാഫി


മിമിക്രി എന്നു കേട്ടാല്‍ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക

ചലച്ചിത്ര താരങ്ങളുടെ ശബ്ദാനുക രണമായിരിക്കും.

എന്നാല്‍ അതില്‍ നിന്നും വിഭിന്നമായി യന്ത്ര സാമഗ്രികളുടെയും പക്ഷി മ്യഗാദികളുടെയും വാദ്യോപക രണങ്ങളുടെയും ശബ്ദാനു കരണത്തില്‍ മികവു തെളിയിച്ച ഒരു കലാകാരനാണ് ഇടവേള റാഫി.1994ല്‍ ട്രിക്സ് കുറ്റിപ്പുറം എന്ന മിമിക്സ് ട്രൂപ്പില്‍ തുടങ്ങിയ തന്റെ കലാ ജീവിതം, എടപ്പാള്‍ സാഗ് മിമിക്സ് വിഷന്‍, ഗുരുവായൂര്‍ ഡ്രീംസ്, ത്യശൂര്‍ യൂണിവേഴ്സല്‍, കലാ കൈരളി, തവനൂര്‍ സ്വരം മിമിക്സ് തുടങ്ങിയ സമിതികളിലൂടെ വളര്‍ന്ന് ഇപ്പോള്‍ യു.എ.ഇ.യില്‍ എത്തി നില്‍ക്കുന്നു.ഇവിടുത്തെ മലയാളി കൂട്ടായ്മകളില്‍ ഇടവേള റാഫി യുടെ കലാ പ്രകടനങ്ങള്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായി മാരിയിട്ടുണ്ട്. ജോലി തിരക്കുക ള്‍ക്കിടയിലും കലയെ കൈ വിടാതെ മുന്നോട്ട് പോകുന്ന റാഫി, ഗള്‍ഫിലെ റേഡിയോ ശ്രോതാക്ക ള്‍ക്കിടയിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു. മിമിക്സ് ട്രൂപ്പുകള്‍ക്കു വേണ്ടി പാരഡി ഗാന രചന, സ്കിറ്റുകള്‍, സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ള റാഫി ഒരു സകല കലാ വല്ലഭനാണ്.


'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും പ്രവേശിച്ചു ജയരാജ് സിനിമകളായ ശാന്തം, തിളക്കം, ഫോര്‍ ദി പീപ്പിള്‍ എന്നിവയിലും 'അറബിക്കഥ'യിലും പ്രത്യക്ഷപ്പെട്ടു. മികച്ച ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ റാഫി, മാമു ക്കോയ, സാലു കൂറ്റനാട്, അന്‍സില്‍ എന്നിവര്‍ക്കു വേണ്ടി അവരുടെ തന്നെ ശബ്ദത്തില്‍ ഡബ്ബു ചെയ്തു. ടോണി നായകനായി അഭിനയിച്ച 'സ്നേഹദൂത്' എന്ന ടെലി ഫിലിമില്‍ രണ്ടു വയസ്സുകാരിക്ക് ശബ്ദം നല്‍കിയതും അന്‍സിലിന്റെ 'മശ് രിഖ്' ടെലി ഫിലിമില്‍ കലിംഗ പ്രകാശിനോടൊപ്പം 19 കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയതും തണ്ടെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാണെന്നും റാഫി പറയുന്നു. 2007ലെ തിരുവോണ നാളില്‍ ജീവന്‍ റ്റി.വിയില്‍ സംപ്രേഷണം ചെയ്തിരുന്ന മുജീബ് വളാഞ്ചേരിയുടെ ഓണ പ്പൂക്കാലം എന്ന പരിപാടിക്ക് സ്ക്രിപ്റ്റ് എഴുതിയതും അതിലെ 'മാവേലി യു എ ഇ യില്‍'എന്ന ചിത്രീകരണത്തിലേ ഹാജിക്ക എന്ന കഥാപാത്രത്തിന് ഏറനാടന്‍ ശൈലിയില്‍ ഡബ്ബ് ചെയ്തതും റാഫിയായിരുന്നു. 2007ലെ ക്രിസ്തുമസ് പരിപാടിയായ ഫൈന്‍ ആര്‍ട്ട്സ് ജോണിയുടെ 'ഇടയരാഗം' റാഫിയുടെ കലാ ജീവിതത്തിലൊരു വഴിത്തിരിവായി.ഒരു എഴുത്തുകാരന്‍ കൂടിയായ റാഫിയുടെ സ്യഷ്ടികള്‍ ഇടക്ക് ആനുകാലി കങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കയ്യടക്കമുള്ള ഒരു മജീഷ്യനായും മെയ്‌ വഴക്കമുള്ളൊരു കളരി അഭ്യാസിയായും വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള റാഫിയുടെ കൈകള്‍ക്ക് തബല, മ്യദംഗം, ചെണ്ടയും വഴങ്ങുന്നു.സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന ഈ യുവാവ്, ഭാരത പ്പുഴയിലെ മല്ലൂര്‍ക്കടവില്‍ കയത്തില്‍ മുങ്ങി ത്താഴുന്ന ജീവനുകള്‍ രക്ഷ പ്പെടുത്തിയപ്പോള്‍, മലപ്പുറം ഡി. വൈ. എസ്. പി. യുടെ കയ്യില്‍ നിന്നും 'മിനി പമ്പാ രക്ഷാ പ്രവര്‍ത്തന സമിതി' യുടെ ധീരതക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങി.കുറ്റിപ്പുറത്തെ ത്യക്കണാപുരം സി. എം. കുഞ്ഞു / ഫാത്വിമ ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായ റാഫി, തന്റെ പിതാവില്‍ നിന്നും ലഭിച്ചതാണ് ഈ കഴിവുകള്‍ എന്നു വിശ്വസിക്കുന്നു. സി .എം. കുഞ്ഞു എന്ന കുഞ്ഞാക്ക നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ട ഒരു പൊതു പ്രവര്‍ത്തകനാണ്.റാഫിയുടെ കലാ പ്രവര്‍ത്തനങ്ങളെ ഏറെ പ്രോത്സാഹി പ്പിക്കുന്നതില്‍ ഭാര്യ സാബിറക്കുള്ള പങ്ക് അഭിനന്ദനീയമാണ്.

റാഫി ഇപ്പോള്‍ അബുദാബിയില്‍ അല്‍ഖയ്യാം ബേക്കറിയില്‍ സെയിത്സില്‍ ജോലി ചെയ്യുന്നു.

നാടന്‍ പാട്ടുകളും പാരഡി ഗാനങ്ങളും കൊച്ചു കൊച്ചു നാട്ടു വര്‍ത്തമാനങ്ങളും ഇട കലര്‍ത്തി ആരേയും രസിപ്പിക്കും വിധം സംവിധാനം ചെയ്ത് ഇപ്പോള്‍ യു. എ. ഇ. യിലെ വേദികളില്‍ വിജയകരമായി അവതരിപ്പിച്ചു വരുന്ന റാഫിയുടെ ഒറ്റയാള്‍ പ്രകടനമാണ്

"നാട്ടിലെ തമാശ; അരങ്ങിലെ പൊട്ടിച്ചിരി"

വിശദ വിവരങ്ങല്‍ക്ക് ബന്ധപ്പെടുക:

ഫോണ്‍: 00 971 50 31 49 762

മെയില്‍: edavelarafi at gmail dot com


- പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

മുഹബ്ബത്തിന്‍ ഇശലുകളുമായി ഹംദാന്‍

17 oct 2008

http://www.epathram.com/cinema/2008/10/blog-post_7282.shtml

( visit : www.ePathram.com)




"എന്തു ചന്തമാണു പെണ്ണേ..
നിന്‍റെ പുഞ്ചിരി കാണുവാന്‍
എന്തൊരു സുന്ദരമാണു പൊന്നേ
നിന്‍റെ തേന്‍ മൊഴി കേള്‍ക്കുവാന്‍......"

ഹംദാന്‍ പാടുമ്പോള്‍ യുവ ഹൃദയങ്ങള്‍ ഏറ്റുപാടുന്നു.
മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും ഈ വരികളുടെ ദ്യശ്യാവിഷ്കാരം ദിവസവും നാം കാണുന്നു.
മലയാളക്കര ഏറ്റു പാടുന്ന ഈ ഗാനം എഴുതി സംഗീതം നല്‍കി പാടിയിരിക്കുന്നത്,
യുവ തലമുറയിലെ ശ്രദ്ധേയനായ ഗായകന്‍ ഹംദാന്‍ ആണ്.
മാപ്പിള പ്പാട്ടു ഗാന ശാഖയിലെ പുതിയ താരോദയം.
'ടൈം പാസ്സ്' റിലീസ് ചെയ്ത "അഴകേ കിനാവേ" എന്ന ആല്‍ബത്തിലെ
ആറു പാട്ടുകള്‍ എഴുതി സംഗീതം ചെയ്തു കൊണ്ടാണ്,
ഇശലുകളുടെ രാജകുമാരന്‍മാരും സുല്‍ത്താന്‍മാരും വാഴുന്ന ഈ ഗാന ശാഖയിലേക്ക് ഹംദാന്‍ കാലെടുത്തു വെച്ചത്. പ്രഗത്ഭര്‍ പാടിയ മറ്റു പാട്ടുകള്‍ക്കൊപ്പം "എന്തു ചന്തമാണ്..." എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി.
ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍ക്ക് അനുയോജ്യമായ ചിത്രീകരണം കൂടി ആയപ്പോള്‍ ഈ ഗാനം, യുവ ഹൃദയങ്ങളോടൊപ്പം പഴയ തലമുറയിലെ ഗാനാസ്വാദകര്‍ക്കും ഏറെ ഇഷ്ടമായി.
പല പുതുമുഖ ഗായകര്‍ക്കും സംഭവിച്ചതു പോലെ,
ആദ്യ സമയങ്ങളില്‍ ഈ ഹിറ്റു ഗാനം മറ്റു ചില ഗായകരുടെ പേരിലാണ് അറിയപ്പെട്ടത്.

മാപ്പിള പ്പാട്ടുകള്‍ക്ക് ഏറെ ആസ്വാദകരുള്ള ഗള്‍ഫ് മണ്ണില്‍ ഈ ഗാനവും
ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും ഹംദാന്‍ എന്ന ഈ കൊച്ചു ഗായകന്‍ വേണ്ട വിധം അംഗീകരിക്കപ്പെട്ടില്ല....!ഇരുപതോളം ആല്‍ബങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വ്വഹിച്ച്,
പ്രശസ്തരായ എം. ജി. ശ്രീകുമാര്‍, വിധു പ്രതാപ്, കണ്ണൂര്‍ ഷറീഫ്, അഫ്സല്‍, രഹ്ന, എന്നിവരില്‍ തുടങ്ങി,
പുതിയ തലമുറയിലെ കൊല്ലം ഷാഫി, സലിം കോടത്തൂര്‍, താജുദ്ദീന്‍ വടകര, ആബിദ്, നിസാര്‍ വയനാട്,
അമ്യത സുരേഷ് തുടങ്ങിയവരുമായി സഹകരിക്കുവാന്‍ കഴിഞ്ഞു.
മലബാര്‍ എക്സ്പ്രസ്സ്, ദില്‍ഹേ ഷാഫി, പ്രണയ സഖി, അരി മുല്ല പ്പൂങ്കാറ്റ്, പെരുന്നാള്‍ കിളി,
എന്‍റെ സുന്ദരി ക്കുട്ടിക്ക്, നമ്മള്‍ തമ്മില്‍, കാത്തിരിക്കാം സഖി, എന്നിവ
അതില്‍ ചിലതു മാത്രം. മലയാളത്തിലെ പ്രമുഖ കാസറ്റു കമ്പനികളുടെയെല്ലാം പുതിയ ആല്‍ബങ്ങളില്‍ ഹംദാ‍ന്‍റെ സാന്നിദ്ധ്യമുണ്ട് എന്നതു തന്നെ ഈ യുവാവിന്‍റെ ജന പ്രീതി വ്യക്തമാക്കുന്നു.
'തേന്‍' എന്ന വീഡിയോ ആല്‍ബത്തില്‍ ഹംദാന്‍ പാടി അഭിനയിച്ച 'ശവ്വാലിന്‍ നീല നിലാവില്‍'
എന്ന ഗാനം ഇപ്പോള്‍ ചാനലുകളില്‍ വന്നു കൊണ്ടിരിക്കുന്നു.

പ്രാദേശിക ചാനലുകളില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമുകളിലൂടെ കാണികള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നതില്‍ ഈ ഗാനരംഗം മുന്‍പന്തിയിലാണ്.ഗാലറി വിഷന്‍ അവതരിപ്പിക്കുന്ന 'കാശ്മീരി' എന്ന ആല്‍ബത്തിലെ
"പ്രിയമാണ് പെണ്ണേ നിന്നെ കാണാന്‍...." എന്ന ഗാനത്തിലൂടെ ഹംദാന്‍ പുതിയ പ്രതീക്ഷകള്‍ നല്കുന്നു.

ഗാന ഗന്ധര്‍വന്റെ "പണ്ടവന്‍ തന്നുടെ ദീനില്‍ ഉള്‍ക്കൊണ്ട്..."എന്ന ഗാനമാണ് ആദ്യമായി ഹംദാന്‍ സ്റ്റേജില്‍ പാടുന്നത്. മുല്ലശ്ശേരി സെന്‍റ് ജോസഫ് എല്‍. പി. സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍,
സ്കൂള്‍ കലോല്‍സ വത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ ഗാനം, ഉപ ജില്ലാ കലോത്സവത്തിലും ഹംദാന്‍ എന്ന ഗായകനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു.ജന്മ സിദ്ധമായ തന്‍റെ കഴിവുകള്‍ പരിപോഷിപ്പി ക്കുന്നതില്‍ മാതാ പിതാക്കളും അധ്യാപകരുമാണ് മുന്‍ കയ്യെടുത്തത് എന്ന് ഹംദാന്‍ പറയുന്നു.
കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ തന്നെ പാട്ടുകള്‍ എഴുതി ട്യൂണ്‍ ചെയ്യുമായിരുന്നു.
വന്മേനാട് മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കുള്‍ യുവജനോ ത്സവത്തില്‍ മാപ്പിള പ്പാട്ടിന് എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം ലഭിച്ചത് ഹംദാനിലെ ഗായകന് ഒരു വഴിത്തിരിവായി.പാടൂര്‍ അലീമുല്‍ ഇസ്ലാം ഹൈസ്കൂളിലെ പ്രധാനാ ദ്ധ്യാപകനാ യിരുന്ന
ഷംസുദ്ധിന്‍ മാസ്റ്റര്‍ ഹംദാന്‍റെ കഴിവുകള്‍ കണ്ടറിഞ്ഞു പ്രോത്സാഹി പ്പിച്ചതിലൂടെയാണ് ഗാന രചയിതാവും സംഗീത സംവിധായകനും എന്നതി ലുപരി ഒരു ഗായകനായി 'എന്തു ചന്തമാണു പെണ്ണേ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനാക്കിയത്.

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂര്‍ എന്ന ഗ്രാമത്തില്‍ പണിക്ക വീട്ടില്‍ ഹംസകുട്ടി / നദീറ ദമ്പതികളുടെ
മൂന്നു മക്കളില്‍ ഇളയവനായ ഈ ഇരുപതുകാരന്‍ ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.കലാ ജീവിതത്തില്‍ എറ്റവും അധികം തന്നെ പ്രോത്സാഹി പ്പിച്ചവര്‍ മാതാ പിതാക്കളും അദ്ധ്യാപകരും, സഹോദരന്‍ ഹര്‍ഷാദ്, സഹോദരി ഹബീയ എന്നിവരുമാന്നെന്ന് പറയുമ്പോള്‍, പാടൂര്‍ ലത്തീഫ് കുരിക്കള്‍,
കാട്ടൂര്‍ ഓഡിയോ ലൈന്‍ ഇഖ്ബാല്‍, റഫീഖ് തൊഴിയൂര്‍, സുഹൃത്തുകള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവരേയും നന്ദിയോടെ സ്മരിക്കുന്നു.ഇപ്പോള്‍ അബൂദാബിയില്‍ എത്തിയിട്ടുള്ള ഹംദാന്‍ തന്‍റെ കഴിവുകള്‍ പ്രകടമാക്കാനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
തന്‍റെ സ്കൂള്‍ ജീവിതത്തിലെ ചില അനുഭവങ്ങള്‍
വരികളിലാക്കിയ ഹംദാന്‍ ഹൃദയം തുറന്നു പാടുകയാണ്.
"മുഹബ്ബത്താലെ മുനീറാലെ നിന്നെ ക്കണ്ടിടാന്‍നാളേറെയായി
കണ്മണീ ഞാന്‍ കാത്തിരിപ്പാണേ കൂട്ടു കൂടി ക്കളിച്ചതെല്ലാം നീ മറന്നുവോ
പണ്ടു കടലാസു തോണി നമ്മള്‍ തുഴഞ്ഞതില്ലയോ...
മൊഞ്ചത്തി പ്പെണ്ണേ നീ മറയരുതേ..എന്‍റെ സുന്ദരി പ്പൂവേ നീ അകലരുതേ...."


ഹംദാന്‍റെ ഈ മെയില്‍ : hamdu2008 at gmail dot com-








പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി